Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Service

സിവിൽ സർവീസസ് വിജ്‌ഞാപനം 933 ഒഴിവ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2026 വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 24നാണു പ്രിലിമിനറി പരീക്ഷ.

ഐഎഎസ്, ഐ എഫ് എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി ഈ വർഷം ആകെ 933 ഒഴിവുകളാണു വിജ്‌ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും കുറവ് ഒഴിവാണിത്. കഴിഞ്ഞ വർഷം 979 ഒഴിവാണ് ഉണ്ടായിരുന്നത്.

ആകെ ഒഴിവിൽ 33 എണ്ണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 7 എണ്ണം കാഴ്ച വൈകല്യമുള്ളവർക്കും 11 എണ്ണം സംസാര-കേൾവി വെല്ലുവിളിയുള്ളവർക്കും സംവരണം ചെയ്ത‌ിരിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്‍റെ തെളിവും ഹാജരാക്കണം.

മെഡിക്കൽ ബിരുദക്കാർ ഇന്‍റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്‍റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷണൽ/ടെക്‌നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.

ജനറൽ വിഭാഗക്കാർക്ക് ആറു തവണ പ്രിലിമിനറിക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 9 അവസരം ലഭിക്കും.

പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.

തെരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്ജക്ടീവ് ടൈപ്പ്), മെയിൻ പരീക്ഷ, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.

പരീക്ഷാ രീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫൈയിംഗ് പേപ്പറാണ്. ഇതിന് 33% മാർക്ക് നേടണം.

മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക. ഫീസ്: 100 രൂപ. ഓൺലൈനായി പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: https://upscon line.nic.in എന്ന വെബ്സൈറ്റു വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാ ക്രമം ഉൾപ്പെടെയുള്ള വിജ്ഞാപനത്തിന്‍റെ പൂർണരൂപം www.upsc.gov.in എന്ന വെബ്സൈറ്റിൽ.

ഫോറസ്റ്റ് സർവീസ്: 80 ഒഴിവ്

യുപിഎസ്‌സിയുടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ മേയ് 24 നു തന്നെ നടത്തും. 80 ഒഴിവുണ്ട്. സിവിൽ സർവീസസ് പരീക്ഷയ്ക്കും ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ.

യോഗ്യത: അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി ബിരുദം/എൻജിനിയറിംഗ് ബിരുദം/തത്തുല്യ യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്‍റെ തെളിവു ഹാജരാക്കണം.

പ്രായം: 2026 ഓഗസ്‌റ്റ് ഒന്നിന് 21-32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും. ഫീസ്: 100 രൂപ. ഓൺലൈനായി പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്‍റർവ്യൂവും ഉണ്ടാകും.

പ്രിലിമിനറിക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. മെയിൻപരീക്ഷയ്ക്കു കേരളത്തിൽ കേന്ദ്രമില്ല. https://upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://upsc. gov.in

Latest News

Corehub Up